2018, ജൂലൈ 11, ബുധനാഴ്‌ച

ദൈവപുത്രര്‍

                       


                        
മനുഷ്യര്‍ ദൈവത്തെ വിളിച്ചു കേണു. ഗത്യന്തരമില്ലാതെ ദൈവം പ്രത്യക്ഷപ്പെട്ടു. 

ആശ്വാസത്തോടെ , സാന്ത്വനം തേടി അവര്‍ വിലപിച്ചു. കൈക്കരുത്തും ബുദ്ധി 

വൈഭവവും നല്‍കി താന്‍ ഭൂമിയിലേയ്ക്കയച്ച മക്കള്‍... അവരെന്തൊക്കെ നേടിയ

താണ് ഇപ്പോഴിതെന്തു പറ്റി ?


ഒട്ടൊരത്ഭുതത്തോടെ , നിറഞ്ഞ അലിവോടെ ദൈവം ചോദിച്ചു - “എന്തുപറ്റി മക്കളേ , 

നിങ്ങള്‍ക്കെന്താണ് വേണ്ടത്?” “ഞങ്ങള്‍ക്കല്ല ദൈവമേ...ഞങ്ങളുടെ അമ്മയ്ക്ക് – 

ഭൂമിയ്ക്ക് . അങ്ങ് കാണുന്നില്ലേ ഈ മാതാവിന്റെ അവസ്ഥ” നയചതുരനായ ഒരാള്‍ 

പറഞ്ഞു. എല്ലാവരും അതേയെന്ന് ദൈന്യഭാവത്തോടെ തലയാട്ടി.


ദൈവത്തിന്റെ കണ്ണില്‍ നിറഞ്ഞു നിന്ന കരുണയുടെ തുമ്പില്‍ പിടിച്ചുതൂങ്ങി   അവര്‍ ഒരു 

പട്ടിക നിരത്തി – “പുഴ നിറയെ വെള്ളം, കടല്‍ നിറയെ മീനുകള്‍, മരം നിറയെ 

കനികള്‍, മാനം നിറയെ കിളികള്‍, മനം കുളിരെ മഴ, മെയ് തഴുകാന്‍ തെന്നല്‍...” പട്ടിക 

നീളവേ ദൈവം ശാന്തമായ ഒരു ചിരിയോടെ പറഞ്ഞു , “ഒക്കെ തരാം മക്കളേ, 

പക്ഷേ...” 


ആ പക്ഷേയ്ക്കപ്പുറം എന്തായിരിയ്ക്കും  എന്ന ജിജ്ഞാസയിലായി മനുഷ്യര്‍ 

.“പക്ഷേ...നിങ്ങളിവിടെ ഉണ്ടാവരുത്.” ദൈവം പൂര്‍ത്തീകരിച്ചു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ